കുഞ്ഞൂഞ്ഞ്

അര്‍ദ്ധരാത്രി കഴിഞ്ഞ നേരത്ത്
കുഞ്ഞെന്ന കുഞ്ഞൂഞ്ഞെന്ന
15-കാരന്റെ തലയിണച്ചുവട്ടില്‍ മിന്നലാട്ടം പോലെ എന്തോ ഒന്ന്
എന്നതാടാ ചോദിച്ചതും
നോട്ടിഫിക്കേഷനൊന്നു നോക്കിയതാന്ന് പറഞ്ഞതും ഒപ്പം.

ഉറക്കത്തിലും മൊബൈല്‍, ഫേസ്ബുക്ക്, മെസ്സേജ്, നോട്ടിഫിക്കേഷന്.
വേണ്ടാ വേണ്ടാ യെന്ന് ഉപദേശങ്ങളുടെ കാലന്‍ കയര്‍ എറിഞ്ഞെട്ടെന്ത്?

വലിയ കണ്ണുകളുള്ള ഒന്‍പതാം ക്ലാസുകാരിയാണു
ഫേസ്ബുക്കില്‍ പ്രധാനാ‍കര്‍‍ണമെന്നും
ഇഷ്ടമുള്ള പെണ്‍കു‍ട്ടികളെ കാണുമ്പോള്‍
ചോന്നു ചോന്നു പോകുന്നുവെന്നും കള്ളച്ചിരി.

അറിഞ്ഞോ
ക്ലാസിലെ ഫിലിപ്പിന് ഇപ്പോള്‍ സ്വന്തം പേരു പോലുമില്ലാതായിരിക്കുന്നു
ഹു ആര്‍ യൂ – ന്ന് ചോദിച്ചാല്‍
‘ആം സാറാ ജോണ്‍’സ് ബോയ്ഫ്രണ്ടെന്ന് അഭിമാനിക്കുന്നതില്‍
നീയെന്തേ എന്റെ കുഞ്ഞൂഞ്ഞേ കുശുമ്പു കുത്തുന്നു.
അതൊരു ഫേക്ക് സാറായായിരുന്നെന്ന്
പിന്നീടെന്തേ ആഹ്ലാദത്തിന്റെ കൊമ്പു കുലുക്കുന്നു.

സ്വന്തം പെണ്ണെപ്പോഴും സാരിയിലാവണം
മുട്ടോളം മുടിവേണം
വെള്ളയ്ക്ക ക്കണ്ണുകള്‍ വേണം.
വെള്ളനിറം ഉറപ്പായും വേണം.
ഒക്കുമെങ്കില്‍ രണ്ട് നുണക്കുഴി കൂടി –യെന്ന്
റ്റീനേജുകാരന്‍ കുഞ്ഞൂഞ്ഞ് ആശയുടെ റാന്തല്‍ കൊളുത്തുന്നു

അതെ അതെ .
മുടിയിലവള്‍ നിന്നെ കുരുക്കിയിടും,
പണ്ടു സാംസന്റെ ശക്തിരഹസ്യം മുടിയായിരുന്നു
കണ്ണുകൊണ്ടവള്‍ ലക്ഷ്മണ രേഖ വരയ്ക്കും
പിന്നെ കുഴിയില്‍ ചാടിക്കും


അങ്ങനെയൊന്നുമാവില്ലന്ന്
ഇടതുകവിളിലെ നീളന്‍ നുണക്കുഴിയില്
ഒരൊത്ത പുരുഷന്റെ കേമത്തം അമ്പു കുലയ്ക്കുന്നു.
പക്ഷേ,
പതിനഞ്ചേ.. പതിനഞ്ചേ
ഇനിയൊരു പത്തു കൊല്ലമെങ്കിലും കൂടെ കാക്കണം
അങ്ങനെയൊരുത്തിയെത്തുവാന്‍
അപ്പോ നിനക്കെന്നെ വേണ്ടാതാവുമെന്നെന്റെ ഇടതു കണ്ണു നീറാന്‍ തുടങ്ങും
ഇല്ല ഇല്ല ഇല്ലാന്നൊരു പ്രതിജ്ഞയപ്പോള്‍ വലതുകയ്യില്‍ അമര്‍ത്തി പ്പിടിക്കും
പതിനഞ്ചുകാരന്റെ ഉറപ്പില്‍ ഹൃദയം ആനന്ദത്തിലാറാടും

‘എന്തു സുഖമാണിങ്ങനെ കെട്ടിപ്പിടിച്ചു കിടക്കാന്‍;
എന്തു നല്ല ചൂടാ‘
അതേ കണ്ണേ..
നിനക്കുവേണ്ടി മാത്രം നെഞ്ചുംകൂട്
ചുരത്തുന്ന ചൂട്. അല്ലാതെന്ത്?

ദേ.... ഇവിടെയൊരു മുടി വന്നുവെന്ന്
രഹസ്യഭാഗം കാട്ടി നിന്റെ വിളിച്ചു കൂവലോര്‍‍ത്ത്
എനിക്കിപ്പോഴും കൌതുകം ഞെട്ടുന്നുണ്ട്

ഇന്നലെ, സന്ധ്യക്ക്
സാരിപ്പാളി പൊക്കി വയറില്‍ തല ചേത്ത്
എനിക്കിനിയും ഇതിനുള്ളില്‍ കിടക്കണമെന്ന് കൌമാര പയ്യാരം ചിണുങ്ങുന്നു
കുറെ നാള്‍ കിടന്നതല്ലേ കുഞ്ഞൂഞ്ഞേ .
അവിടുത്തെ കഥകള്‍ വല്ലതും ഓര്‍മ്മയുണ്ടോ
ഇല്ലാന്ന് പറഞ്ഞ്.. പറഞ്ഞ്
ഉറക്കത്തിലേയ്ക്ക് നീ ചിറകു വീശുകയാണു
പിന്നെ മെല്ലെപ്പറയുകയാണ്
ഉണ്ട് .. ഓര്‍മ്മയുണ്ട്..
കിടന്നയിടമെല്ലാം ചുവപ്പു നിറത്തിലായിരുന്നു
അതെ കുഞ്ഞൂഞ്ഞേ, ചുവപ്പാണ്
സ്നേഹത്തിന്റെ നിറം ചുവപ്പാണ്
ചോരയുടെ നിറവും ചുവപ്പാണ്

** ശുഭം **

ബഹുമാനപൂര്‍വ്വം, അബുദാബിപോലീസിന് / അല്ലെങ്കില്‍ തെളിവു തേടുന്നവര്‍ക്ക്

കാലം കഷ്ടമാണ്
ദശശനിയാണ്.
കഷ്ടകാലമെന്നാല്‍ *രാമനെയോര്‍മ്മവരും
രാമന്റെ ബ്ലോഗോര്‍മ്മവരും
രാമന്റെ ബ്ലോഗിലെ**ഞെട്ടിപ്പിച്ച ഒരു കഥയോര്‍മ്മവരും
അമ്മാതിരി ഷൂസ്മേടിച്ചാലോയെന്നാലോചിക്കും.
അതൊരു പരിഹാരമല്ലന്നും
മരണമാണ് കൃത്യമായമാഗ്ഗമെന്നും
വെളിപ്പാടുണ്ടായി

പറഞ്ഞിട്ടെന്ത്
മരണമെന്നാല്‍ ദൈവത്തെപ്പോലെയാണ്
തേടിനടന്നാല്‍ കിട്ടാതെയിരിക്കും
നേരംകെട്ടനേരത്തൊക്കെതൊട്ടടുത്തും.

8-ആംനിലയില്‍ നിന്ന്
താഴെഗ്രോസറിവരെയുള്ളദൂരം
അമ്പേകൊതിപ്പിച്ചു കൊല്ലുന്നു
ആരെങ്കിലുംതള്ളിയിട്ടെങ്കിലെന്ന്

ഇടതു കൈത്തണ്ടയിലെ
നീലഞരമ്പില്‍ മരണംതിമിര്‍ത്ത്ഗോലികളിക്കുന്നുണ്ട്

മീനാപോര്‍ട്ടിലെ
ഭീമന്‍ കപ്പലുകള്‍ നങ്കൂരരിട്ടിരിക്കുന്നിടത്തെനീലിച്ചജലം
വരൂവരൂവെന്ന്
മത്സ്യകന്യകയുടെപവിഴക്കൊട്ടാരംകാട്ടിത്തരാമെന്ന്

പച്ചദുപ്പട്ടയും
കിടപ്പറയിലെപച്ചഫാനുംനല്ല ചേര്‍ച്ചയിലാണു.
പെണ്ണല്ലേ

സാരിയുംബ്ലൌസുമെന്നപോലെ.
എവിടെയും കോമ്പിനേഷനുണ്ടാവണം.
എന്തെങ്കിലുമൊന്ന് നടന്നേ പറ്റൂ
എല്ലാറ്റിനുംമുന്നേ
വയറുകാഞ്ഞു ഞാന്‍ പെറ്റ മക്കളേ,
നിങ്ങളോടൊന്നുപറയാനുണ്ട്.
ഇല്ല!
എന്തുപറയാനാണു

എന്നാലുംഓമനമകനേ
നിന്നോടുമാ‍ത്രമായൊന്നുണ്ട്.
അണലി വിഷം അധരങ്ങളില്‍ വെച്ച്
മധുരമായിസംസാരിക്കുന്ന
സര്‍പ്പമുഖമുള്ളസ്ത്രീകളെസൂക്ഷിക്കണേ

***സദൃശ്യവാക്യങ്ങള്‍ അടിക്കടിവായിക്കണേ

പത്താളുടെ മുന്നില് വെച്ച്
കൈ പിടിച്ച് ജീവിതത്തില്‍ ചേര്‍ത്തവനേ
നിങ്ങളെ എങ്ങനെയുപേക്ഷിക്കും
എങ്കിലും വയ്യാ
ഈ പ്രാണനെ ചുമന്ന് ചുമന്ന് വയ്യാതായി

വീട്ടിന്റെ ചുറ്റുമതിലിനടുത്തെന്നെ കിടത്തുമോ
അല്ലാഞ്ഞാല്‍,
ഉറക്കുണര്‍ന്നാലുടന്‍ കട്ടന്‍ കുടിക്കാനാരോര്‍മ്മിപ്പിക്കും
ന്‍മ്മുടെ മക്കള്‍ ഉദ്യോഗസ്ഥരാകുന്നതും
വിവാഹസ്ഥരാകുന്നതും കാണുന്നതെങ്ങനെ
അവരുടെ മക്കള്‍ എനിക്കു ചുറ്റും ഓടിക്കളിക്കട്ടെ
മുറ്റത്തെ ചാമ്പയും നാരകവും എനിക്കുമേല്‍ പൂക്കള്‍ പെയ്യട്ടെ

എന്റെഅബുദാബിപോലീസേ,
വാക്കുകള്‍ കൊണ്ടുള്ള തുളയ്ക്കല്‍
വെടിവെച്ചുകൊല്ലുന്നതിനേക്കാള്‍ ഭീകരം തന്നെ

എന്റെമരണത്തിനുത്തരവാദികളെ
തിരയാന്‍ ഞാന്‍ തന്നെസഹായിക്കേണ്ടതുണ്ട്

ഓഫീസ്മേശയുടെഅവസാനവലിപ്പിലെ
നീലഫോണ്‍ ബുക്കിലെ‘നടുവിലെ പേജ്' കാണുക
S%^#T
B&@#^H
M@&@$% F@#$@R നോക്കുക.

ഉത്തരവാദികളെകൊല്ലുകമാത്രമരുത്
കൊല്ലലിനു പകരംകൊല്ലലെന്ന
ന്യായപ്രമാണകല്പനഅരുത്
കൊന്നുപരലോകത്തേക്കയക്കരുതെന്ന അപേക്ഷ
അവിടെയെങ്കിലും
ഞാനല്പം വിശ്രമിച്ചോട്ടെ
************